Thursday, January 3, 2019

വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് സ്‌മൃതി മന്ദാനയ്ക്ക്




ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് ( റേച്ചല്‍ ഹേഹോ ഫ്ലിന്റ് പുരസ്കാരം) സ്വന്തമാക്കി. 

ഏകദിനത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്‌മൃതിയ്ക്കാണ്. 
നിലവില്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി.2018ല്‍ കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 669 റണ്‍സും 25 ട്വന്റി-20 കളില്‍ നിന്നായി 622 റണ്‍സും ഇടംകൈ ബാറ്ര് വുമണായ സ്മൃതി നേടി. 66.90 ആണ് സ്‌മൃതിയുടെ ശരാശരി. 130.67 ആണ് ട്വന്റി-20യില്‍ മുംബയ് താരത്തിന്റെ സ്ട്രൈക്ക് റേറ്ര്
. ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് സ്‌മൃതി. 

രമാകാന്ത് അച്‌രേക്കർ അന്തരിച്ചു



ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ അതികായനായിരുന്നു അച്‌രേക്കർ. സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച  ബാറ്റിങ് പ്രതിഭയായതിനു പിന്നിൽ നിർണായക പങ്കു വഹിച്ചത് അച്‌രേക്കറാണ്. 
കരിയറിൽ ഒരേയൊരു ഫസ്റ്റ് ക്ലാസ് മൽസരം മാത്രം കളിച്ചിട്ടുള്ള അച്‌രേക്കർ പിന്നീടു പരിശീകലനെന്ന നിലയിലാണു പ്രശസ്തനായത്. 1999കളുടെ അവസാനം അസുഖബാധിതനാകുന്നതുവരെ നാലു പതിറ്റാണ്ടോളം പരിശീലകനായി സേവനം ചെയ്തു. ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, ബൽവീന്ദർ സിങ് സന്ധു, ലാൽചന്ദ് രജ്പുത്ത്, സമീർ ഡിഗെ, പരസ് മാംബ്രെ, പ്രവീൺ ആംറെ, രമേഷ് പൊവാർ, അജിത് അഗാർക്കർ തുടങ്ങിയ നിരവധി ഇന്ത്യൻ കളിക്കാരുടെ പരിശീലകനായിരുന്നു അദ്ദേഹം.
രാജ്യം 1990ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ക്രിക്കറ്റ് രംഗത്തുനിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായിരുന്നു അന്ന് അദ്ദേഹം. പത്മശ്രീ നൽകിയും രാജ്യം അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചിട്ടുണ്ട്.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പീഡിപ്പിച്ച ചെയ്ത കേസില്‍ പുരോഹിതനെ അറസ്റ്റ് ചെയ്തു




അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പുരോഹിതന്‍ ബലാല്‍സംഗത്തിനിരയാക്കിയത്. 30 വയസ്സുള്ള പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്.

 ആത്മീയ പാഠങ്ങള്‍ പറഞ്ഞു തരാമെന്ന വ്യാജേന ഇയാള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു വെക്കുകയായിരുന്നു.
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. പിന്നീട് പുരോഹിതന്‍ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി 

രക്ഷിക്കുകയും ചെയ്യുകയായിരുന്നു.അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരില്‍ ഒരാളാണ് കൃഷ്ണ ഭട്ടാചാര്യ. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹര്‍ത്താല്‍ സംഘര്‍ഷം; വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു...





തൃശൂര്‍: വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം.
 രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം.
സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  
 വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു.

 ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്റെ ശരീരവണ്ണം കാര്യമാക്കാത്തവര്‍ എന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്ന് സ്വാതി



ആമേന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് സ്വാതി റെഡ്ഡി. വികാസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഈ കൊച്ചു സുന്ദരി. എന്നാല്‍ മടങ്ങിവരവില്‍ സ്വാതിയ്ക്ക് ചിലത് പറയാനുണ്ട്.

തന്റെ രീതികള്‍ അംഗീകരിക്കുന്നവര്‍ മാത്രം തന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് സ്വാതി റെഡ്ഡി പറയുന്നത്. പ്രത്യേകിച്ചും ശരീരവണ്ണത്തിന്റെ കാര്യം വരുമ്പോള്‍. ഈ ഒരു മാസം കൊണ്ട് സ്വാതി അല്‍പം വണ്ണം വച്ചിട്ടുണ്ടത്രെ. അത് കാര്യമാകാത്തവര്‍ക്കൊപ്പം അഭിനയിക്കാനാണ് നടിയ്ക്ക് താത്പര്യം.


ചില സംവിധായകര്‍ കഥയുമായി സമീപിച്ചിട്ടുണ്ട്. അവരോട് കാര്യം പറഞ്ഞു. ശരീര വണ്ണം അവര്‍ക്ക് പ്രശ്‌നമല്ലത്രെ. 31കാരിയായ സ്വാതി തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും തനിക്കിണങ്ങുന്ന നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും എന്നാണ് പറയുന്നത്.
ഡേന്‍ജര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സ്വാതി റെഡ്ഡി സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹിറ്റായത്. ആമേന്‍, നോര്‍ത്ത് 24 കാതം, മോസായിലെ കുതിര മീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാതിയെ മലയാളികള്‍ക്ക് പരിചയം

രജനിയെക്കാളും അജിത്തിനെക്കാളും കേമന്‍ വിജയ്!മുന്‍ പിആര്‍ഒയുടെ പരമാര്‍ശനത്തിനെതിരെ തുറന്നടിച്ച് ദളപതി



ദളപതി വിജയുടെ സിനിമകള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്വീകരണം വാക്കുകള്‍ക്കതീതമാണ്. വിജയ് ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ക്ക് നല്‍കാറുണ്ട്. സമീപ കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വിജയമായതും ഇക്കാരണംകൊണ്ടു തന്നെയാണ്. ആരാധകരോട് തനിക്കുളള സ്‌നേഹം വിജയും തിരിച്ചു പ്രകടിപ്പിക്കാറുമുണ്ട്.


അതുകൊണ്ടു തന്നെയാണ് ജനപ്രിയ താരമായി ദളപതി ഇപ്പോഴും കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് താരങ്ങളേക്കാള്‍ വലിയ സ്വീകാര്യത അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നു. തമിഴ്‌നാട്ടില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ രജനീകാന്ത്,അജിത്ത് തുടങ്ങിയവരും വിജയ്‌ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നവരാണ്. അതേ സമയം മറ്റുളള താരങ്ങളെയെല്ലാം ബഹുമാനിച്ചും പിന്തുണച്ചുമാണ് വിജയ് തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. അനാവശ്യമായ വിവാദങ്ങളില്‍പെടാതിരിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം രജനീകാന്തിനെയും അജിത്തിനെതിരെയും പറഞ്ഞ മുന്‍ പിആര്‍ഒയെ വിജയ് ശാസിച്ചത് ശ്രദ്ധേയമായിരുന്നു.


വിജയുടെ പിആര്‍ഒ പറഞ്ഞത്

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനിയും തല അജിത്തും വിജയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണെന്നായിരുന്നു നിര്‍മ്മാതാവും മുന്‍ പിആര്‍ ഒയുമായ പിടി സെല്‍വകുമാര്‍ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. രജനികാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയ്ക്ക് താഴെയാണെന്നും അജിത്തും രജനിയും തമ്മിലാണ് ഇപ്പോഴത്തെ മല്‍സരമെന്നും സെല്‍വകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ് പറഞ്ഞത്‌

വിജയുടെ മുന്‍ ചിത്രമായ പുലിയുടെ നിര്‍മ്മാതാവ് കൂടിയാണ് പിടി സെല്‍വകുമാര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും വിജയ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്





മുംബൈ: ഓംബുഡ്‌സ്മാന് മുന്നില്‍ പരാതി പ്രളയം ഒഴുകുകയാണ്. ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് നിലവില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 
പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഈ സാമ്പത്തിക വര്‍ഷമുണ്ടായിരിക്കുന്നത്

. അതായത്, നിലവില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്്. എന്നാല്‍, ലഭിച്ച പരാതികളില്‍ ഏറെയും എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്.

കൂടാതെ, നിലവില്‍ ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളളതാണ്. എന്നാല്‍, ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു.

ഹര്‍ത്താല്‍; മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ മര്‍ദനം-റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു



തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം.


സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക്ക് നേരെയാണ് മര്‍ദനമുണ്ടായത്. 

തുടര്‍ന്ന് അക്രമത്തെ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
വനിതാ മാധ്യമ പ്രവര്‍ത്തകരുളപ്പെടെയാണ് മര്‍ദനമുണ്ടായത്. 
ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്.
 

2019 ലെ ആദ്യ സിനിമകള്‍, പ്രണവിന്റെയും നിവിന്റെയും മാസ് എന്‍ട്രി



2018 ന്റെ തുടക്കത്തില്‍ ഒരുപാട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അവസാനമെത്തിയപ്പോഴെക്കും ബിഗ് ബജറ്റിലൊരുക്കിയ ഒട്ടനവധി ചിത്രങ്ങളായിരുന്നു തിയറ്ററുകള്‍ കൈയടക്കിയത്. പുത്തന്‍ പ്രതീക്ഷകളുമായി 2019 പിറന്നതോടെ സിനിമാലോകത്തെ അത്ഭുതങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.
പുതിയ വര്‍ഷത്തില്‍ തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സിനിമ ഏതായിരിക്കും എന്നറിയാനുള്ള ആകാംഷയ്്ക്ക് വിട. പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ സിനിമകളായിരിക്കും ആദ്യം റിലീസ് ചെയ്യുന്നത്. അത്തരത്തില്‍ ഈ ജനുവരിയില്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ ഇവയാണ്.

വിജയ് സൂപ്പറും പൗര്‍ണമിയും

തുടര്‍ച്ചയായി വിജയ സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലിയാണ് നായകന്‍. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി രണ്ടാം ആഴ്ചയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. കിടിലനൊരു ഫീല്‍ ഗുഡ് മൂവിയായിരിക്കും വിജയ് സൂപ്പറും പൗര്‍ണമിയും എന്നാണ് ആദ്യം മുതല്‍ പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

പ്രാണ


നാളുകള്‍ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ
ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയും ജനുവരിയില്‍ റിലീസിനെത്തുകയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്താണ് ചിത്രം നിര്‍മ്മിച്ചത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരാണ് സിനിമയുടെ പിന്നണിയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യയും പ്രാണയില്‍ പ്രയോഗിക്കുന്നുണ്ട്.

നീയും ഞാനും

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷറഫുദീന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. എഴുത്തുകാരനും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി രണ്ടാം ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തും. ഷറഫുദീന് പുറമേ സിജു വില്‍സനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താര നായികയായി അഭിനയിക്കുന്ന സിനിമ കിടിലനൊരു റോമന്റിക് ചിത്രമാണെന്നാണ് സൂചിപ്പിക്കുന്നത്

മിഖായേല്‍

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ യൂത്തന്മാരില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങളില്‍ ഒരാള്‍ നിവിന്‍ പോളി ആയിരുന്നു. മലയാളത്തില്‍ ഒരു യുവതാരത്തിന് പോലും ലഭിക്കാത്ത ഭാഗ്യമായിരുന്നു ഒറ്റ സിനിമയിലൂടെ നിവിന് ലഭിച്ചത്. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചായിരുന്നു നിവിന്റെ മാജിക്. ഈ വര്‍ഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ ആണ് തിയറ്ററുകളിലേക്ക് എത്തുന്ന നിവിന്റെ ആദ്യ സിനിമ. ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 18 സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പ്രണവിന്റെ മാസ് ചിത്രമായിരിക്കുമെന്ന് സൂചനകള്‍ എല്ലാം ലഭിച്ചിരിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിന്റെ ആദ്യ 2018 ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. കൃത്യം ഒരു വര്‍ഷമെത്തിയപ്പോള്‍ അടുത്ത സിനിമയുമായി പ്രണവ് എത്തിയിരിക്കുകയാണ്.

മറ്റ് ഭാഷകളില്‍

മലയാളത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്. തമിഴിലെ സ്ഥിതിയും ഏകദേശം അതുപോലെയാണ്. രജനികാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം, വിനയ വിദേയ രാമ എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങളാണ് ഈ മാസം റിലീസിനൊരുങ്ങുന്നത്.

Wednesday, January 2, 2019

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്



മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവ് നേരിട്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം നിലനില്‍ക്കുന്നത്.

 അതായത്, വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ നിലവില്‍ കാരണമായിരിക്കുന്നത്. 

എന്നാല്‍, ക്രൂഡ് ഓയിലിന്റെ വിലയിടിവ് രൂപയുടെ മൂല്യത്തെ അധികം താഴേക്ക് പോകാതെ സഹായിക്കുന്നുണ്ട്. ആയതിനാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക് കണക്കാക്കിയിരുന്നത് ബാരലിന് 54.35 ഡോളര്‍ എന്ന നിലയിലാണ്. മാത്രമല്ല, ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. അതായത്,

 70.18 എന്ന നിലയിലായിരുന്നു ബുധനാഴ്ച്ച രൂപയുടെ മൂല്യം കണക്കാക്കിയിരുന്നത്.അതിനാല്‍, ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.